Saturday 26 January 2019

വർണ്ണങ്ങളുടെ മനഃശാസ്ത്രത്തിന് ഒരാമുഖം

വർണ്ണങ്ങളുടെ മനഃശാസ്ത്രത്തിന് ഒരാമുഖം

ജോസ്  പിണ്ടിയാൻ  


നിറങ്ങളില്ലാത്ത ലോകം ഇരുണ്ടതും, അനാകർഷകവും ആണെന്ന് മാത്രമല്ല  
ഭീതി ജനിപ്പിക്കുന്നതും, പ്രവചിക്കാനാവാത്ത വിധം ചുറ്റുപാടുകളെ ദുഷ്കരമാക്കാനും പോന്നതാണ്. അങ്ങനെയൊരു ലോകത്ത്‌ ജീവിക്കുന്നതിനെകുറിച്ച് നിങ്ങൾക്ക് സങ്കല്പിക്കാനാവുമ? ശാസ്ത്രം പറയുന്നത് മസ്തിഷ്‌കത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ മൂലം നിറങ്ങളില്ലാത്ത ലോകത്തു ജീവിക്കാൻ സാധിക്കും എന്നാണ്.
 

ദൃശ്യാവിഷ്കാരം (visuals) കൊണ്ട് കെട്ടിപ്പടുത്ത ആധുനിക ലോകത്തിൽ നിറങ്ങൾക്ക് 
ബ്രഹത്തായ സ്ഥാനമുണ്ട്.  മനുഷ്യരുടെ ദൈനം ദിന ജീവിതം നിറങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണം, അസുഖങ്ങൾക്ക് കഴിക്കുന്ന മരുന്ന്, എന്ന് വേണ്ട കുളിമുറികളിൽ പോലും പല തരം നിറങ്ങളുടെ ഉപയോഗം വർധിച്ചു വരുന്നു. നിറങ്ങളുടെ മനഃശാസ്ത്ര പഠനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ അടിസ്ഥാനപരമായി ചോദിക്കുന്ന ചോദ്യങ്ങളിൽ ചിലത്; ചുവപ്പു നിറം കാണുമ്പോൾ നിങ്ങൾക്ക് ദേഷ്യം വരാറുണ്ടോ? എപ്പോഴെങ്കിലും പച്ച നിറത്തോടു അസൂയ തോന്നിയിട്ടുണ്ടോ? ഇതൊന്നുമല്ലെങ്കിൽ വിഷാദത്തിലിരിക്കുമ്പോൾ പിങ്ക് നിറം നിങ്ങളെ ഉത്തേജിപ്പിച്ചിട്ടുണ്ടോ? പ്രത്യേകം ഇഷ്ടം തോന്നുന്ന നിറത്തിന്റെ പ്രാധാന്യത്തെ കുറിച്ച് എപ്പോഴെങ്കിലും നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? വർണ്ണങ്ങൾ നിങ്ങളുടെ മൂഡിനെ എങ്ങനെ ബാധിക്കുന്നു എന്ന് എപ്പോഴെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടോ? എന്തായാലും നിറങ്ങൾക്ക് മനുഷ്യ ജീവിതത്തിൽ വളരെയേറെ സ്ഥാനമുണ്ട് (integral role). അതിന് നമ്മുടെ വൈകാരിക നിലയെ നിശ്ചയിക്കുന്നതിൽ അസാമാന്യമായ പങ്കുണ്ട്. നിറങ്ങളുടെ വൈകാരികത, അത് നമ്മെ മാനസികമായി എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെ കുറിച്ച് ചിത്രകാരനായ ലേഖകൻ ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പരിചയപ്പെടുത്തുക മാത്രമാണ് ഈ ലേഖനത്തിലൂടെ ചെയ്യുന്നത്.




Photo - Jose Pindian


ലോകത്തിൻറെ പല ഭാഗത്തും, വിവിധ സംസ്കാരങ്ങളിൽ, വർണ്ണത്തിന്റെ പേരുകളും അർത്ഥവും, വ്യത്യസ്തമാണ്. ലൈബീരിയയിലെ ബാസ്സ സംസ്കാരത്തിൽ നിറങ്ങളെ വേർതിരിക്കാൻ രണ്ടു വാക്കുകളെ ഉള്ളൂ. സിസ (ziza) എന്നത് ചുവപ്പ്,  മഞ്ഞ,  ഓറഞ്ചു  എന്നിവക്കും ഹുയി (hui) എന്ന പദം നീല,  ഊത (purple) വർണ്ണത്തിനെ കുറിക്കാനും  ഉപയോഗിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ നീല ദുഖമാണ്. ചൈനയിൽ നീല നിറം സ്ത്രൈണതയെ സൂചിപ്പിക്കുന്നു. നീല നിറത്തിലുള്ള ശ്രീ കൃഷ്ണൻ നില കൊള്ളുന്നത് സ്നേഹം (love), ദിവ്യത്വം (divine), ആനന്ദം (joy) എന്നിവയ്ക്കാണ്. തൃശ്ശർ ജില്ലയിൽ ചില ഗ്രാമങ്ങളിലെ ആഘോഷാവസരങ്ങളിൽ ഗ്രാമ വാസികൾ വർണ്ണാഭമായ തോരണങ്ങൾ ഉപയോഗിക്കുന്നു. എന്നാൽ, ഈയവസരത്തിൽ ഏതെങ്കിലും കുടുംബത്തിൽ ഒരാൾ മരിച്ചു പോയിട്ടുണ്ടെങ്കിൽ, ദുഃഖ സൂചനയായി, വാർഷിക ദിനം എത്തുന്നതു വരെ നീല നിറത്തിലുള്ള തോരണങ്ങൾ കൊണ്ടായിരിക്കും വീടും പരിസരവും അലങ്കരിക്കുക. ചില രാജ്യങ്ങളിൽ നീല നിറത്തിനു സുഖം പ്രാപിക്കുക എന്നർത്ഥമുണ്ട്. പടിഞ്ഞാറൻ സംസ്കാരത്തിൽ അനശ്വരതയെന്നും. അരുണ വർണത്തിന് വിവിധ അർത്ഥങ്ങളാണ്. ചൈനയിൽ പുതു വര്ഷത്തിനും, വിവാഹത്തിനും, ശവമടക്കിനും ഉപയോഗിക്കുമെങ്കിൽ, ഇന്ഗ്ലണ്ടിൽ ഒഴിവുകാലം ആഘോഷിക്കാനാണ് ഉപയോഗിക്കുക. ഇങ്ങനെ ഓരോ ദേശങ്ങളിലും വ്യത്യസ്ത അർത്ഥങ്ങളാണുള്ളത്. യൂണിവേഴ്സിറ്റി കോളേജ് ഓഫ്  ലണ്ടനിലെ (UCL) ന്യുറോ സയൻസിൽ ഗവേഷണത്തിലേർപ്പെട്ടിരിക്കുന്ന സയന്റിസ്റ്റ് Beau Lotto വും, Pro. Andrew Stockman (UCL) നും പറയുന്നത് മനുഷ്യൻറെ കാഴ്ച ഒരു trichromatic എന്നാണ്. എന്നു വച്ചാൽ, കളർ ടെലിവിഷൻ പോലെ. നമ്മുടെ കണ്ണിൽ കോൺ ആകൃതിയിലുള്ള മൂന്ന് സ്വീകരണ ഗ്രഹികളുണ്ട് അത് ചുവപ്പ്, പച്ച, നീല എന്നിവ തിരിച്ചറിയാനുള്ളതാണ്. മിക്കവാറും എല്ലാ മൃഗങ്ങൾക്കും രണ്ടു കോൺ ആണുള്ളത്. ഓരോ കോണും വ്യത്യസ്‍ത തരംഗ ദൈർഘ്യത്തിലുള്ള (wave length) പ്രകാശ രശ്മികളെ സ്വീകരിക്കുന്നതിന് വേണ്ടി നിലകൊള്ളുന്നു. ഒരു കോൺ മാത്രമാണെങ്കിൽ അവയ്ക്കു കറുപ്പും, വെളുപ്പും മാത്രമേ കാണാൻ കഴിയു ഈ അവസ്ഥയാണ് കളർ ബ്ലൈൻഡ്‌നെസ്സ് എന്നറിയപ്പെടുന്നത്. രണ്ട് കോൺ മാത്രമാണെങ്കിൽ അവർക്ക് പച്ചയും, നീലയും തിരിച്ചറിയാനാകും. എന്നാൽ മുകളിൽ പറയുന്ന കളർ നിലനിൽക്കുന്നില്ല ഉദാഹരണത്തിന്; ആകാശ നീല, സമുദ്ര നീല ഇത് ഒരു പ്രത്യേക ആവൃത്തിയിൽ Electro Magnetic Radiation സ്വീകരിച്ചു് മസ്തിഷ്‌കം വ്യാഖ്യാനിക്കുന്നതാണ്.







എന്താണ് കളർ ?

പ്രകാശം ഒരു വസ്തുവിൽ തട്ടി പ്രതിഫലിക്കുന്ന രശ്മികളാണ് മനുഷ്യ നേത്രങ്ങൾക്ക് കാണാൻ സാധിക്കുന്നത്. ഇതിൽ വേഗത കൂടിയ രശ്മികൾ നമ്മുടെ കണ്ണുകൾ തെളിച്ചത്തോടെ കാണുകയും മറ്റുള്ളവ ഇരുണ്ടതായും വിലയിരുത്തും. പ്രകാശം ഒട്ടും പ്രതിഫലിച്ചില്ലെങ്കിൽ ആ ഇടത്തെ കറുപ്പ് എന്ന് വിളിക്കും ഉദാഹരണത്തിന്തരംഗ ദൈർഘ്യം കൂടിയ ചുവപ്പു പെട്ടന്ന് ദൃശ്യ ഗോചരമാകും എന്നാൽ പീത വർണ രശ്മികൾ കുറഞ്ഞ വേഗതയിൽ സഞ്ചരിക്കുന്നത് കൊണ്ട് നമ്മുടെ മസ്തിഷ്‌കം അത് തിരിച്ചറിയാൻ സമയമെടുക്കുന്നു. ഒരു വസ്തുവിലെ നിറങ്ങൾ അതിലെ രാസ സംയോഗത്തെക്കുറിച്ചാണ് നമ്മോടു പറയുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ വർണ്ണ ദർശക മന-ശാസ്ത്രമാണത് (spectroscope). വസ്തുക്കൾ രാസ മാറ്റത്തിനു വിധേയമാകുന്നത് കൊണ്ടാണ് നിറങ്ങളിൽ മാറ്റം സംഭവിക്കുന്നത്. ഈ പ്രക്രിയയിൽ നിറങ്ങൾ പ്രധാന സൂചകമായി പ്രവർത്തിക്കുന്നു. ഇങ്ങനെ നിറങ്ങളിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ മനസിലാക്കി നാം വസ്തുക്കളിലെ ഗുണ നിലവാരം അളക്കുകയോ, വസ്തുതയെ ഉൾക്കൊള്ളുകയോ ചെയ്യുന്നു.

പതിനെട്ടാം നൂറ്റാണ്ടിൽ ഐസക് ന്യുട്ടൻ കളർ സെപക്ട്രം കണ്ടു പിടിക്കപ്പെട്ടതോടെയാണ് ശാസ്ത്രത്തിലൂന്നിക്കൊണ്ടുള്ള വർണ്ണ സിദ്ധാന്തങ്ങൾ ഉരുത്തിരിഞ്ഞു വന്നത്. 1810 - ൽ ശാസ്ത്രീയവും, കാഴ്ച സംബന്ധിച്ച (optical) പരീക്ഷണത്തിന്റെ ഫലമായി  ജൊഹാൻ വൻ ഓഥേ (Johannes Wolfgang von Goethe) കണ്ടെത്തിയതാണ് ഇന്നറിയപ്പെടുന്ന പ്രാഥമിക കളറുകളായ (primary colours) ചുവപ്പുംമഞ്ഞയുംനീലയും. ഈ നിറങ്ങൾ പരസ്പരം ചേർക്കുമ്പോൾ ലഭിക്കുന്നവയാണ് മറ്റു നിറഭേദങ്ങൾ (shades).



Photo by Jose Pindian



നിറങ്ങളെ ഇന്ത്യയുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോൾ ഓർമ വരുന്നത് രണ്ട് വസ്തുതകളാണ്. ഒന്ന് ഗോമൂത്ര കളർ നിർമാണം. പശുവിനു മാവില മാത്രം കൊടുത്ത്‌അതിൽ നിന്നും ഊറി വരുന്ന മൂത്രത്തിൽ നിന്നും ഉല്പാദിപ്പിച്ചെടുക്കുന്ന ഇന്ത്യൻ യെല്ലോ എന്ന ചായമാണ് ലോകത്താകമാനം ചിത്ര രചനക്ക് ഉപയോഗിക്കുന്നത്. രണ്ടാമത്തേത്, പ്രകൃതിദത്തമായ നിറങ്ങൾ മാത്രം  ഉപയോഗിച്ചുള്ള ചിത്ര രചനാ രീതി. ജയ്‌പൂരിലെ, ബനസ്ഥലി വിദ്യാപീഡ് യൂണിവേഴ്സിറ്റി കോളേജിൽ ഈ ലേഖകൻ കുറച്ചു കാലം വിദ്യാർത്ഥിയായി ചേർന്നത് ചുമർചിത്ര (fresco) രചന പരിശീലനത്തിനായിരുന്നു. അന്നവിടെ പ്രത്യേകം തയ്യാറാക്കിയ പ്രതലത്തിൽ, പല തരം നിറമുള്ള കല്ലുകൾ ഉരച്ചു ചായമാക്കിയാണ് ചിത്രം വരച്ചത്. ഇങ്ങനെ വരച്ച ചിത്രങ്ങൾ പ്രകൃതിയിലെ രാസപ്രക്രിയ പ്രതിപ്രവർത്തനത്തിൽ  നശിക്കുന്നില്ല എന്നുള്ളതാണ് അതിൻറെ പ്രത്യേകത.
വർണ്ണങ്ങൾ എക്കാലത്തും മനുഷ്യ കുലത്തെ മോഹിപ്പിക്കുന്നതും, വലിയ നിഗൂഢതയും ആയിരുന്നു. ഓരോ സംസ്കാരത്തിലും അവരുടെ പുരാവൃത്തങ്ങൾ നിറങ്ങളുമായി കൂട്ടിച്ചേർത്തായിരുന്നു അറിയപ്പെട്ടിരുന്നത്. എന്നാൽ ഇതൊക്കെ ചുരുക്കം ചില നിറങ്ങളിൽ മാത്രം ഒതുങ്ങി നിന്നു.





                          Newton’s colour wheel and a modern equivalent
                        (Illustration source: http://www.colour-affects.co.uk/history-of-colour)




നിറങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളിൽ മനുഷ്യൻ കണ്ടെത്തിയ മറ്റൊന്നാണ് നിറങ്ങളെ രോഗ ചികിത്സക്ക് (colour therapy) ഉപയോഗിക്കാമെന്ന്. 1958 ൽ അമേരിക്കൻ ശാസ്ത്രജ്ഞൻ റോബർട്ട് ജെറാൾഡ് (Robert Gerard) നടത്തിയ പഠനത്തിൽ ചുവപ്പു നിറം ഉദ്വേഗത്തിനും, ഉന്മേഷത്തിനും കരണമാകാമെന്നും, നീല നിറം ശാന്തത ഉളവാക്കുന്നതാണെന്നും കണ്ടെത്തി. കൂടാതെ, നിറങ്ങൾ തൃഷ്ണ, രക്ത സമ്മർദ്ദം, ആക്രമണോല്സുകത എന്നീ വികാരങ്ങളെ ഉണർത്തുന്നതിനും കാരണമാകുന്നതായി തൻറെ പരീക്ഷണങ്ങളിലൂടെ തെളിയിച്ചു. കളർ തെറാപ്പിസ്റ്റ് ജുൻ മക്ലിയോടിന്റെ (Jun Mcleod) അഭിപ്രായത്തിൽ കളർ തെറാപ്പി എല്ലാ പ്രായക്കാർക്കും ഒരേ പോലെ പ്രയോജനം ചെയ്യുമെന്നാണ്. ഇത് മാനസിക പിരിമുറക്കംഉറക്കക്കുറവ് തുടങ്ങിയ പീഡകളിൽ നിന്നു ആശ്വാസം ലഭിക്കുമെന്ന് അവകാശപ്പെടുന്നു.
കളറിനെക്കുറിച്ചുള്ള വിശേഷ ജ്ഞാനശാഖ സർവകല ശാലകളിൽ പഠിപ്പിക്കുന്നുണ്ട്. ഇങ്ങനെ പരന്നു കിടക്കുന്ന വർണ്ണ പഠനത്തിൻറെ ഒരു ചെറിയ കുറിപ്പ് മാത്രമാണിതെന്ന്  ഓർമ്മിപ്പിച്ചു കൊണ്ട് ഈ ആമുഖ കുറിപ്പ് ഇവിടെ അവസാനിപ്പിക്കുന്നു.


Ps. ഈ ലേഖനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായവും, നിറങ്ങളെ കുറിച്ചുള്ള പുതിയ പഠന മേഖലകൾ എന്തെങ്കിലും അറിയാമെങ്കിൽ എനിക്ക് അറിയാൻ ആഗ്രഹമുണ്ട്.  jossanotny@yahoo.com

സെൽഫിക്ക് പിന്നിലെ ചിത്രളം


സെൽഫിക്ക് പിന്നിലെ ചിത്രളം



സെൽഫി എടുക്കാൻ പറ്റിയ സ്മാർട്ട് ഫോൺ ഉണ്ടായിട്ടും  സെൽഫിയെ അവഗണിക്കുകയും, മറ്റുള്ളവർ സെൽഫി എടുക്കുന്നത് കുട്ടിക്കളിയായി വീക്ഷിക്കുകയും ചെയ്തുകൊണ്ടേയിരുന്നു. പക്ഷേ സെൽഫിയെക്കുറിച്ചുള്ള എന്റെ മുൻധാരണകളെ മാറ്റിമറിക്കുവാനും, സെൽഫിക്ക് പുതിയൊരു നിർവചനം ഉണ്ടാക്കിയെടുക്കുവാനും ഈയിടെ ലണ്ടനിലെ സാച്ചി ഗാലറിയിൽ  കണ്ട ചിത്ര പ്രദർശനത്തിന് കഴിഞ്ഞു.
ഈ കലാ പ്രദർശനത്തിൽ, ലോക ചിത്രകലയിൽ നിന്നും പ്രശസ്തമായ സെൽഫ് പോർട്രെയ്റ്റുകളുടെ ഡിജിറ്റൽ ഇമേജുകൾ സ്മാർട്ട് ഫോണിലേക്കു പകർത്തി, അതേ ഇമേജുകൾ അതാതു ഒറിജിനൽ പെയിന്റിങ്ങിന്റെ വലുപ്പത്തിൽ ഡിജിറ്റിൽ ഫോര്മാറ്റിലാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ഇതിൽ റെംബ്രാൻറ്, വെലസ്കസ്, ഗോയ, തുടങ്ങി ആധുനിക ചിത്രകാരന്മാരായ ഫ്രാൻസിസ് ബേക്കൺ, ലൂസിയൻ ഫ്രോയിഡ് എന്നിവരുടെ സെൽഫ് പോർട്രെയ്റ്റുകളും ഉണ്ട്. ഇതെല്ലം ചില ഉദാഹരണങ്ങൾ മാത്രം. ഈ പ്രദർശനം കണ്ടപ്പോഴാണ് എന്റെ സെൽഫ് പോർട്രെയ്റ്റ് ഞാൻ പല പ്രാവശ്യം പെയിന്റ് ചെയ്ത കാര്യം ഓർമ്മ വന്നത്. കണ്ണാടിയിൽ നോക്കി സ്വന്തം ചിത്രം വരക്കുക എന്നത് ചിത്രകാരനെ സംബന്ധിച്ച് ഒരു വെല്ലുവിളിയാണ്.
എന്ത് കൊണ്ട് സെൽഫ് പോർട്രൈറ്റ് രചിക്കപ്പെടുന്നു എന്ന ചോദ്യം റിസർച് ചെയ്യേണ്ട വിഷയമാണ്. 
ആദ്യം നാം നമ്മെത്തന്നെ ഇഷ്ടപ്പെടേണ്ടതുണ്ട്. 'സ്വയം അറിയുക' എന്ന് ഗ്രീക്ക് അപ്പോളോ ദേവൻ പറയുന്നു. നീ നിന്നെ പോലെ മറ്റുള്ളവരെ സ്നേഹിക്കുക എന്ന് ബൈബിൾ പറയുന്നു. ഹോളിസ്റ്റിക് സയൻസിന് പറയാനുള്ളതും മേല്പറഞ്ഞതൊക്കെ തന്നെ. ഈ പറയുന്നതെല്ലാം സെൽഫ് പോർട്രൈറ്റ് രചിക്കുന്നതിനു കലാകാരനെ പ്രേരിപ്പിക്കുന്നുണ്ടെന്നു കരുതുന്നതിൽ തെറ്റുണ്ടോ?

ഒരു വ്യക്തിക്ക് അയാളെ എങ്ങനെ കണ്ടുകൊണ്ടിരിക്കാം? 
കണ്ണിനു സ്വയം കാണാൻ കഴിയാത്തതു പോലെ, ഒരാളുടെ മുഖം എങ്ങനെ അയാൾക്ക് കാണാൻ കഴിയും? അതായിരിക്കുമോ കലാകാരന്മാരെ സെൽഫ് പോർട്രൈറ്റ് രചിക്കാൻ പ്രേരിപ്പിക്കുന്നത്? മോഡലിനെ കിട്ടാനുള്ള പ്രയാസം പ്രതിഫലം കൊടുക്കാനുള്ള നിവൃത്തികേട് ഇതെല്ലാം രണ്ടാമത്തെ പ്രശ്നമല്ലേ? കണ്ണിന് സ്വയം കാണാൻ കഴിയാത്തതുപോലെ മുഖത്തിനും സ്വന്തം പ്രതിഛായ കാണാൻ സാധിക്കില്ല എന്ന് പറയുന്നതിൽ കാര്യമില്ലെന്നറിയാം, കാരണം കണ്ണും തലച്ചോറും ചേർന്നുള്ള പ്രവർത്തനഫലമാണ് കാഴ്ച സാധ്യമാകുന്നത്. കണ്ണും മറ്റു അവയവങ്ങളും ചേർന്ന ഒരു ഭാഗത്തെയാണല്ലോ മുഖം എന്ന് നാം വിളിക്കുന്നത്, ആ മുഖത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്നുണ്ടെന്നുള്ളത് വാസ്തവം. സ്വന്തം മുഖം കാണാൻ ആഗ്രഹിക്കാത്ത ആരാണുള്ളത്?
സെൽഫ് പോർട്രെയ്റ്റിനെ കുറിച്ചുള്ള പഠനങ്ങളിൽ പറയുന്നത് ഇത്തരം പ്രവർത്തി സെൽഫ് കോൺഷ്യസ് ഉണ്ടാക്കും എന്നാണ്. ഞാൻ ആരാണെന്നും, എന്റെ ചിരി എങ്ങനെയുണ്ടെന്നും, മറ്റുള്ളവർ എന്നെ എങ്ങനെ കാണുന്നു എന്നൊക്കെയുള്ള ചിന്തകൾക്ക് അല്പമെങ്കിലും ആശ്വാസം കണ്ടെത്താനുള്ള പ്രവണതയായിട്ടും സ്വ-ഛായ ചിത്ര രചനയെ കാണുന്നവരുണ്ട്. ഓക്സ് ഫോർഡ് ഡിക്ഷണറി 2013 ലാണ് സെൽഫിയെ വേഡ് ഓഫ് ദി ഇയർ ആയി അംഗീകരിച്ചത്.
ഈജിപ്ത്, ഗ്രീക്ക്, റോമൻ എന്നിവരാണ് സ്വ-ഛായ ചിത്രരചനയിലെ മുൻഗാമികളെങ്കിലും, മധ്യ കാലഘട്ടത്തിലാണ് സെൽഫ് പോർട്രൈറ്റ് എന്ന് പറയാവുന്ന രീതിയിലുള്ള രചനകൾ ഉണ്ടായത്. പതിനാറാം നൂറ്റാണ്ടിനോടടുത്തു ചിത്രകാരന്മാർ തങ്ങളെത്തന്നെ പെയിന്റിങുകളിൽ ധാരാളമായി ഉൾപ്പെടുത്താൻ തുടങ്ങി. ഇതിനുള്ള സാമൂഹ്യ, രാഷ്ട്രീയ പ്രാധാന്യത്തിനു പുറമേ രചനാരീതിയിലെ നവീനത കൊണ്ടും വളരെയധികം പ്രചാരം ലഭിച്ചു. അങ്ങനെ സെൽഫ് പോർട്രൈറ്റ് രചനക്ക് സമൂഹത്തിൽ കിട്ടിയ അംഗീകാരം വ്യക്തികൾക്കും കൂടിയുള്ളതായിത്തീർന്നു. റിനൈസെന്സു കാലഘട്ടത്തിൽ സെൽഫ് പോർട്രൈറ്റ് എന്നുള്ളത് ഒരുതരം ഹീറോയിസത്തിലേക്കു കടന്നു വന്നു. ഇത് ചിത്രകാരന് പുതിയൊരു പരിവേഷം നേടിക്കൊടുത്തു. ഇരുപതാം നൂറ്റാണ്ടായപ്പോഴേക്കും, ആധുനിക കല എന്ന പേരിൽ, സെൽഫ് പോർട്രെയ്റ്റിൽ നഗ്നതയും, വൈരൂപ്യവും കടന്നു കൂടി സെൽഫി പരിവർത്തനവിധേയമായി. ഇതൊരു ന്യൂറോട്ടിക് പ്രതിഫലനമാണ് എന്നു കാണുന്നവരും ഉണ്ട്.




ജർമൻ ആർട്ടിസ്റ്റ് ഡ്യുറർ ആണ് ആദ്യത്തെ പോർട്രെയ്റ്റ് മാസ്റ്ററെന്ന് കലാചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. തുടർച്ചയായി തന്റെ സെൽഫി വരക്കുന്നതിൽ ഡ്യുറ റിനു പ്രത്യേക താല്പര്യം ഉണ്ടായിരുന്നത്രേ. എന്നാൽ ഇദ്ദേഹമാണ് ആദ്യത്തെ സെൽഫ് പോർട്രൈറ്റ് ചിത്രകാരൻ എന്ന് തെറ്റി ധരിച്ചേക്കരുത്.
ആര്ട്ട് തെറാപ്പി പോലെ സെൽഫ് പോർട്രെയ്റ്റ് തെറാപ്പിയും ആരംഭിച്ചു കഴിഞ്ഞു. ഈ തെറാപ്പിയിലൂടെ ആത്മാഭിമാനം, ആത്മവിശ്വാസം എന്നിവ ഉയരുകയും തന്നെ കുറിച്ചുള്ള സ്വത്വബോധം പുന:നിർമ്മിക്കപ്പെടുകയും ചെയ്യുമെന്നാണു കരുതപ്പെടുന്നത്.
എടുക്കുന്ന സെൽഫികളെല്ലാം കിട്ടുന്ന സ്ഥലത്തു നിരന്തരം പോസ്റ്റിക്കൊണ്ടിരുന്നാൽ, അത് മനോ രോഗമായിട്ട് ധരിക്കാനും സാധ്യതയുണ്ട് എന്ന് ഓർക്കുന്നത് നന്നായിരിക്കും. അധികമായാൽ അമൃതും മാത്രമല്ല സെൽഫിയും വിഷമായിത്തീരും.
ഇക്കാരണങ്ങൾ കൊണ്ടാണ് സെൽഫി ഒരു പുതിയ സ്വാതന്ത്ര്യമാണ് എന്ന് ഞാൻ പറഞ്ഞത്.
സെൽഫി പ്രദർശനത്തിലൂടെ, ആധുനിക ചിത്ര കലക്ക് നമ്മുടെ വിശ്വാസങ്ങളെ മാറ്റി മറിക്കാൻ കഴിയും എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. ഈ പ്രദർശനത്തിലെ പല വർക്കുകളും നമ്മെ അത്ഭുതപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്യും. പ്രദർശനം മെയ് മുപ്പതാം തിയതി വരെ ഉണ്ടായിരിക്കും.



Monday 14 January 2019

Subodh Gupta, Indian Artist





ലോക കലയിലെ തിളങ്ങുന്ന ഇന്ത്യൻ നക്ഷത്രം

സമകാലിക ഇന്ത്യൻ ചിത്ര - ശില്പ കലയിലെ വലിയ പേരാണ് സുബോധ് ഗുപ്ത. ഇന്ത്യൻ തനിമയോടെആധുനിക ഇന്ത്യൻ കലയെ ലോകത്തിൻറെ നെറുകയിൽ എത്തിച്ച്പുതിയൊരു ദൃശ്യ ഭാഷ ലോകത്തിനു മുന്നിൽ തുറന്നു വച്ച കലാകാരൻ. ഇന്ത്യക്കാരുടെ ദൈനം ദിന ജീവിതത്തിലെ  സ്റ്റീൽ പാത്രങ്ങൾ ഉപയോഗിച്ചു കൊണ്ടുള്ള ഗുപ്തയുടെ ശില്പ്പങ്ങൾക്ക് അതുവരെ ഇല്ലാതിരുന്ന ആകർഷണീയത ലോകത്തിന്റെ വിവിധ കോണിൽ നിന്നുള്ള കലാ നിരൂപകരിൽ നിന്നുംകലാ സ്നേഹികളിൽ നിന്നും ലഭിച്ചു. ഇന്ഗ്ലണ്ടിലെ ഗാർഡിയൻ ദിനപത്രം ഗുപ്തയെ വിശേഷിപ്പിച്ചത് ' the Damien Hirst of Delhi' എന്നാണ് കാരണം തന്റെ കലാ പ്രവർത്തനത്തിന് പുതിയ തരം വസ്തുക്കൾ ഉപയോഗിക്കുന്നതിൽ ലോക പ്രശസ്ഥനാണ് ഡാമിയൻ ഹെർസ്റ്റ്.

ഗുപ്തയുടെ കലാ പ്രവർത്തനത്തിൽ പ്രധാനമാ ണ് ടിഫിൻ ബൊക്സുകൽ കൊണ്ടുള്ള ശില്പ്പങ്ങൾ (installation). ലക്ഷ കണക്കിന് ആളുകൾ ദിവസവും ജോലി സ്ഥലത്തേക്ക് ഭക്ഷണം കൊണ്ട് പോകുവാൻ ഉപയോഗിക്കുന്ന ഈ പാത്രം അവരുടെ ജീവിതത്തത്തിറെ ഭാഗമാണ്. ഇത്തരംനിത്യ ജീവിതത്തിലെഒഴിച്ച് കൂടാനാകാത്ത ഒബ്ജെക്ട്ടിലൂടെ തന്റെ ജന്മ നാടിന്റെ സാമ്പത്തിക മാറ്റവുംസ്വന്തം ജീവിതത്തിലെ ഓര്മ്മകളും ശില്പങ്ങളിൽ അല്ലെങ്കിൽ ഇൻസ്റ്റല്ലെഷനിലൂടെ പ്രകാശിപ്പിക്കുന്നതിൽ ഗുപ്ത വിജയിച്ചു.





ബീഹാറിലെ പാറ്റ്നക്കടുത്ത് കാഗുൽ ഗ്രാമത്തിൽ ജനിച്ചു. തനിക്കു പന്ത്രണ്ടു വയസുള്ളപ്പോൾ റയിൽവേ ഉദ്യോഗസ്ഥനായിരുന്ന ഗുപ്തയുടെ പിതാവ് മരണമടഞ്ഞു. പിന്നീട് സുബോധിന്റെ ജീവിതം അമ്മാവന്റെ കൂടെയായിരുന്നു. തൻറെ സ്കൂൾ ജീവിതത്തിനു ശേഷം റെയിൽവേയിൽ ജോലി സ്വീകരിക്കാൻ വീട്ടു കാർ നിർബന്ധിച്ചെങ്കിലും സുബോദ് തയ്യാറായില്ല. പകരംഅതേ ഗ്രാമത്തിലുള്ള ഒരു നാടക ട്രൂപിൽ ചേർന്ന് അഭിനയം ജോലിയായി സ്വീകരിച്ചു ഒപ്പം നാടകത്തിനു വേണ്ടിയുള്ള പരസ്യ പോസ്റ്ററുകൾ രൂപ കല്പന ചെയ്യാനും തുടങ്ങി. ഈ പോസ്റ്റർ രചനയാണ് സുബോധിനെ പിന്നീട് 1983-ൽ പാറ്റ്ന ഫൈൻ ആർട് കോളേജിലെത്തിച്ചത്. 1988 - ൽ തൻറെ കലാ പഠനത്തിനു ശേഷം ഡൽഹിയിലേക്കു തിരിച്ചുഅവിടെ ജോലിക്കൊപ്പം ചിത്ര രചനയും തുടർന്നു.

മറ്റു പല സർഗാല്മക രചയിതാക്കളെയും പോലെ തൻറെ ജീവിതത്തിലെ അനുഭവങ്ങളാണ് തൻറെ കലയിൽ എന്ന് ഗുപ്ത അവകാശപ്പെടുന്നു. ആഘോഷങ്ങളുംപൂജാ മുറിയുംഅടുക്കളയുംപാത്രങ്ങളും ബാല്യം മുതലേ കണ്ടു വളർന്നതാണ്. പിന്നെ ഞാൻ ചെയ്തതോഗുപ്ത പറയുന്നു; 'പൂജാ മുറിയിൽ നിന്നുംഅടുക്കളയിൽ നിന്നും ഞാൻ എന്റെ കലക്കുള്ള ആശയങ്ങളുംമെറ്റീരിയലും മോഷ്ട്ടിച്ചു. ഈ പാത്രങ്ങൾമോഷ്ട്ടിക്കപ്പെട്ട ദൈവങ്ങല്ക്ക് തുല്യമാണ്. ഇന്ത്യൻ അടുക്കള പൂജാ മുറി പോലെ പ്രധാനമാണെന്ന് ഗുപ്ത കൂട്ടിച്ചേർത്തു.




ഇങ്ങനെ സാധാരണ വസ്തുക്കൾ കൊണ്ട് ഉണ്ടാക്കുന്ന കലാ രൂപങ്ങൾക്ക് ഒരു അസാധാരണ മാനം സൃഷ്ടിചെടുക്കാൻ കഴിഞ്ഞതിലൂടെ ഗുപ്ത സാധാരണ വസ്തുവിനെ അതിന്റെ ഉപയോഗത്തിൽ നിന്നും അടർത്തിയെടുത്ത് മറ്റു മേഖലകളിലേക്ക് കാഴ്ച ക്കാരനെ കൊണ്ട് പോകുന്നു. സാധാരണ വസ്തുക്കൾ ഉപയോഗിച്ച് കൊണ്ടുള്ള ഗുപ്തയുടെ കലാ പ്രവർത്തനം ഫ്രഞ്ചു ചിത്രകാരൻ മാർഷൽ ദുഷാംപിൻറെ (Marcel Duchamp) റെഡി മെയിഡ് വസ്തുക്കൾ ഉപയോഗിച്ച് കൊണ്ടുള്ള കലയെ ഓർമ്മിപ്പിക്കുന്നതാണ്.



ഗുപ്തയുടെ വിജയം, അദ്ദേഹം ഇന്ത്യയിലെ സാധാരണക്കാരുടെ നിത്യോപയോഗ വസ്തുക്കൾ ഉപയോഗിച്ച്, ലോകത്തുള്ള എല്ലാവർക്കും വായിച്ചെടുക്കാവുന്ന ഒരു പുതിയ ദൃശ്യ ഭാഷ ഉണ്ടാകിയെടുത്തു എന്നുള്ളതാണ്. അതുകൊണ്ട് ലോകം മുഴുവനും ഗുപ്തയുടെ കലക്ക് മുൻപിൽ വിസ്മയത്തോടെ നോക്കി നിന്നു അല്ലെങ്കിൽ ലോക ജനതയെ ഒരു ഇന്ത്യൻ വസ്തുവിന്റെ മുൻപിൽ (utensils / art) പിടിച്ചു നിരത്താൻ ഗുപ്തക്ക് കഴിഞ്ഞു. അത് ഗുപ്തയുടെ വാക്കുകളിൽ,  ''കലയുടെ ഭാഷ ലോകത്തെവിടെയും ഒന്നാണ് അത് എന്നെ ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തിക്കുന്നു.''


       Tree, an Installation

സുബോദ് ഗുപ്തയുടെ പുതിയ കലാ രൂപങ്ങൾ, ഇൻഗ്ലണ്ടിലെ സോമർസെറ്റ് എന്ന സ്ഥലത്തു, ഹെസർ വിർത്ത് ആർട്ട് ഗാലറിയിൽ പ്രദർശനത്തിനു ഒരുക്കിയിട്ടുണ്ട്. റോഡിൽ നടപ്പാതകൾ ഇല്ലാത്ത ഈ ഗ്രാമത്തിലെ ആർട്ട് ഗാലറിയിൽലണ്ടനിലെ ഗാലറികളെ പോലെ തന്നെ സന്ദർശകരെ കണ്ടത് എന്നെ അത്ഭുതപ്പെടുത്തിഅതാണ് തുലനം ചെയ്യാൻ പറ്റാത്ത ഇന്ഗ്ലൻഡിന്റെ സാംസ്കാരിക ഉന്നതി.



25 July, 2014